ജിഷ വധക്കേസിലെ വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് കോടതി മാറ്റിവെച്ചു. രേഖകള്‍ ശേഖരിക്കാനും പഠിക്കാനും കൂടുതല്‍ സമയം വേണമെന്ന് പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരിെൻറ വാദം അംഗീകരിച്ചാണ് വിചാരണ ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. അതേസമയം ജിഷവധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ പത്തിന് കോടതി വിധി പറയും. അമീറുൽ ഇസ്ലാം തനിച്ചാണ് കൊലപാതകം നടത്തിയതെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിശ്വസനീയമല്ലെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ആരോപിച്ചാണ് ജിഷയുടെ പിതാവ് കോടതിയെ സമീപിച്ചത്.