സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്ക് വേണ്ടി കരുത്തുറ്റ പോരാട്ടത്തിനുറച്ച് സൗദി രാജകുമാരി അമീറ

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകളുടെ അവകാശം നേടിയെടുക്കാനും സ്ത്രീകള്‍ക്ക് മേലുള്ള വിലക്കുകള്‍ വലിച്ചെറിയപ്പെടണമെന്നുമുള്ള ആഹ്വാനവുമായി സൗദി രാജകുടുംബത്തില്‍നിന്നുള്ള ശക്തമായ സ്ത്രീ സാന്നിധ്യമായ അമീറാ അല്‍ തവീല്‍ എത്തുന്നു.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനായി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമീറ.

സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍  സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായതും.

ഹിജാബും ബുര്‍ഖയും ഇല്ലാതെയാവും അമീറാ രാജകുമാരി ഇനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുക.സൗദിയിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അവകാശ ലംഘനങ്ങളെ ശക്തമായി ചോദ്യം ചെയ്ത് അമീറ നേരത്തെയും രംഗത്തെത്തിയിരുന്നു. സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനേയും അമീറ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി എന്നും പ്രയത്‌നിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അമീറ. ഒരു സൗദി അറേബ്യന്‍ സ്ത്രീയായി ഒതുങ്ങിക്കൂടാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും അതിലുപരി സൗദിയിലെ സാമൂഹിക സാസ്‌ക്കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അമീറ.

പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും അമീറ വിസമ്മതിച്ചു.2001ല്‍ 18ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയെയാണ് അമീറ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും