സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മകളുടെ മൃതദേഹം വീട്ടിലെത്തിക്കാനാവാതെ അമ്മ

വിമെന്‍ പോയിന്‍റ് ടീം

രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം വീട്ടിലെത്തിക്കാനാവാതെ രാത്രി മുഴുവന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പുറത്തിരിക്കേണ്ടി വന്ന് യു പി യിലൊരു അമ്മ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കനിയാത്തതു കാരണമാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഗൗരിപൂര്‍ ഗ്രാമത്തിലെ ഇമ്രാനയ്ക്ക്
ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വന്നത്.മകള്‍ ഗുല്‍നാദ് വൈറല്‍ പനി ബാധിച്ച് ബാഗ്പത് ഗവ. പി.എല്‍. ശര്‍മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാല്‍ രോഗം അതി കഠിനമായതോടെ മീററ്റിലെ ലാലാ ലജ്പത്‌റായ് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെ എത്തുംമുന്‍പേ കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലയ്ക്ക് പുറത്തേക്കു പോകാന്‍ അനുവാദമില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ നിന്നു സര്‍ക്കാര്‍ ആംബുലന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ ആംബുലന്‍സ് വിളിച്ച് മകളുടെ മൃതദേഹവുമായി അവിടെയെത്തി. കൈവശം ആകെയുണ്ടായിരുന്ന 200 രൂപ ഈ സ്വകാര്യ ആംബുലന്‍സിനു കൊടുത്തു. മീററ്റ് ജില്ലാ ആശുപത്രിയിലെത്തി ആംബുലന്‍സ് അന്വേഷിച്ചപ്പോഴും, ജില്ലയ്ക്കു പുറത്തു പോകാന്‍ നിയമമില്ലെന്ന് ആംബുലന്‍സ് ഡ്രൈവറുടെ മറുപടി.

ബാഗ്പത് ജില്ലയിലെ ഗൗരിപുര്‍ ഗ്രാമത്തില്‍ മൃതദേഹം എത്തിക്കണമെങ്കില്‍ 2500 രൂപ വേണമെന്ന് സ്വകാര്യ ആംബുലന്‍സുകാര്‍ ആവശ്യപ്പെട്ടു. പണമൊന്നും കയ്യിലില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിക്കു പുറത്ത് രാത്രി മുഴുവന്‍ മകളുടെ മൃതദേഹം മടിയില്‍ കിടത്തി ഇരുന്നു ആ അമ്മ. പിറ്റേന്ന് ആശുപത്രിയിലെത്തിയ ചിലര്‍ വിവരം ചോദിച്ചറിഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി മകളുടെ മൃതദേഹവുമായി ഇമ്രാനയെ നാട്ടിലെത്തിക്കുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും