ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തിൽ എത്തി പണം നൽകുന്നയാളുടെ പേരിൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരാളെ 'ഉപഭോക്താവ്' എന്ന് വിളിക്കാൻ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ 'ഉൽപ്പന്നം' ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾക്ക് പണം നൽകി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാൽ 1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. തിരുവനന്തപുരം പേരൂർക്കട പോലീസ് 2021-ൽ അനാശാസ്യപ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി.