സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഓണണവിപണി കീഴടക്കി കുടുംബശ്രീ നേടിയത്‌ 40.44 കോടി

womenpoint team

ഓണക്കാലത്ത്‌ നാടൻ വിഭവങ്ങളും നാട്ടു രുചിയും മലയാളികളിലെത്തിച്ച്‌ കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്വ കൃഷി സംഘങ്ങളും സ്വന്തമാക്കിയത് 40.44 കോടി രൂപ. കുടുംബശ്രീ പ്രവർത്തകർ ഈ ഓണക്കാലത്ത് ഉൽപ്പാദിപ്പിച്ചത് 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളുമാണ്.ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് ഇത്രയും വരുമാനം കുടുംബശ്രീ അംഗങ്ങള്‍ നേടിയത്‌. 

കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ- കൊമേഴ്‌സ് ആപ്ലിക്കേഷനിലൂടെയും സിഡിഎസുകള്‍ വഴിയും  98,910 ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വിറ്റഴിച്ചത്. കുടുംബശ്രീയുടെ വിവിധ ഉൽപ്പന്നങ്ങളടങ്ങിയ ഈ ഗിഫ്റ്റ് ഹാമ്പറുകളിലൂടെ 6.3 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്‌. കൂടാതെ 1,22,557 ഓണസദ്യകളുടെ ഓര്‍ഡറും കുടുംബശ്രീ സംരംഭകര്‍ ഏറ്റെടുത്ത്‌ നല്‍കി. ഇതിലൂടെ  2.24 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി. ഓണം ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക വിളകളുടെ ‘ഓണക്കനി' പച്ചക്കറി കൃഷി, ‘നിറപ്പൊലിമ' പൂക്കൃഷി എന്നിവയിലൂടെ കുടുംബശ്രീ കൃഷിസംഘാംഗങ്ങള്‍ക്ക്‌ 10,32,33,253 രൂപയുടെ വിറ്റുവരവാണുണ്ടായത്‌. . 8913 ഏക്കറിലായിരുന്നു ഓണക്കനി കൃഷി. പൂക്കൃഷി 1820 ഏക്കറിലും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും