സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രാത്രി ആംബുലൻസ് അയക്കേണ്ടത് അടിയന്തരസാഹചര്യത്തിൽ മാത്രമാണെന്നും നിർദേശത്തിൽ പറയുന്നു. രാത്രി സ്ത്രീകളെ ചികിത്സാകേന്ദ്രത്തിലെത്തിക്കേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.