കോവിഡിനെതിരെ സമൂഹ്യപ്രതിരോധം നിലവിൽ വരണമെങ്കിൽ കുറഞ്ഞത് 50 –- 60 ശതമാനം ജനങ്ങൾക്ക് രോഗത്തെ പ്രതിരോധിക്കാനാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യൂഎച്ച്‌ഒ) മുഖ്യശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. നിലവിൽ ചില രാജ്യങ്ങളിൽ 5 –- 10 ശതമാനം ആളുകളിലോ ചിലയിടത്ത് പരമാവധി 20 ശതമാനം പേരിലോ മാത്രമാണ് പ്രതിവസ്‌തുക്കളുള്ളത്. ഇത് സമൂഹ്യപ്രതിരോധമായി കണക്കാക്കാനാകില്ല. എന്നാൽ, ഇക്കൂട്ടർ രോഗവ്യാപനം തടയുന്നതിന് സഹായകരമാകുമെന്നും മലയാളിയായ സൗമ്യ പറഞ്ഞു. വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച് 70 –-80 ജനങ്ങളിൽ പ്രതിവസ്‌തുക്കൾ ഉണ്ടായാൽ മാത്രമാണ് സമൂഹ്യപ്രതിരോധം ഉണ്ടാവുക. ബ്രിട്ടണിൽ ആദ്യഘട്ടത്തിൽ സമൂഹ്യപ്രതിരോധത്തിലൂടെ മറികടക്കാമെന്ന് ആശയം വന്നിരുന്നു. എന്നാലിത് വാക്‌സിനിലൂടെ തന്നെ പരിഹരിക്കുന്നതാണ് സമർഥമായ തീരുമാനം–- സൗമ്യ സ്വാമിനാഥൻ പറഞ്ഞു.