സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രീ–പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു

വിമെൻ പോയിന്റ് ടീം

സംസ്ഥാനത്തെ പ്രീ–പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരുടെ ഓണറേറിയം 9000 ആയും ആയമാരുടേത് 6000 രൂപയുമായാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ശനിയാഴ്ച ഇറങ്ങി. സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും ഇതേ ഓണറേറിയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിപിഐ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം അനുവദിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഓണറേറിയം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അനുകൂലനടപടിയുണ്ടായില്ല. സര്‍ക്കാര്‍ കൈവിട്ടതോടെ അധ്യാപകരും ആയമാരും  കേരള സ്റ്റേറ്റ് പ്രീ–പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്പിപിടിഎ) നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.

മാനുഷികപരിഗണന വച്ച് അധ്യാപകര്‍ക്ക് 5000, ആയമാര്‍ക്ക് 3500 രൂപയെങ്കിലും അനുവദിക്കണമെന്ന് കോടതി ഉത്തരവായി. എന്നിട്ടും സുപ്രീംകോടതിയെ സമീപിച്ച് ഇത് അനുവദിക്കാതിരിക്കാനുള്ള കുതന്ത്രമാണ് യുഡിഎഫ് സ്വീകരിച്ചത്. സര്‍ക്കാര്‍ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കാഞ്ഞത് അടിയായി. ഇതോടെ ഹൈക്കോടതി പറഞ്ഞ ഓണറേറിയം നല്‍കാന്‍ നിര്‍ബന്ധിതമായി.

ശമ്പളപരിഷ്കരണ കമീഷന്‍ വന്നപ്പോള്‍ അധ്യാപകരും ആയമാരും ഓണറേറിയ വര്‍ധനയ്ക്കായി കമീഷനെ സമീപിച്ചു. തുടര്‍ന്ന് വര്‍ധന ശുപാര്‍ശചെയ്തെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ഇവരുടെ വിഷയം പരിഗണിക്കുകയും ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിറക്കുകയുമായിരുന്നു. സംസ്ഥാനത്തെ അയ്യായിരത്തോളം അധ്യാപകര്‍ക്കും ആയമാര്‍ക്കും ഉത്തരവിന്റെ ഗുണം ലഭിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും