സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പഴയകാല ജീവിതം തുറന്ന് പറഞ്ഞ് സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു

വിമെന്‍ പോയിന്‍റ് ടീം

പഴയകാല ജീവിതം തുറന്ന് പറഞ്ഞ് സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. തൻ്റെ പഴയകാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നുവെന്ന് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു വ്യക്തമാക്കി. ഈ കാണുന്നതെല്ലാം ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണെന്നും രഞ്ജു പറഞ്ഞു. 

അങ്കമാലിയിൽ സ്വന്തമായി മേയ്ക്കപ്പ് സ്റ്റുഡിയോ നടത്തുകയാണ് രഞ്ജു ഇപ്പോൾ. ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിവിടങ്ങളിൽ ജീവിക്കേണ്ടി വന്ന വ്യക്തിയാണ് താനെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. യൂട്യൂബ് ചാനലിൻ്റെ ഹിറ്റ് പരിപാടിയായ ജോഷ് ടോക്സിൽ സംസാരിക്കവേയാണ് രഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

സ്വന്തം ഐഡൻ്റിറ്റി തുറന്നു പറഞ്ഞിട്ടും സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നെ പ്രസവിച്ച എൻ്റെ അമ്മയാണ് അന്ന് ജീവിക്കാൻ പ്രചോദനമായത്. ഇന്നും എൻ്റെ അമ്മയാണ് എനിക്ക് എല്ലാം. ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകൻ്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടു വന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്. ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. 

രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കു വരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു. ഒരു സിനിമാ സെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ വരെ എനിക്ക് ഉണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് നാളെ ഈ സിനിമാമേഖല എൻ്റെ പിന്നിൽ ക്യൂ നിൽക്കും അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ലെന്ന് പറഞ്ഞു,ദൈവ നിശ്ചയമായിരിക്കാം അയാൾ ഇന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും