വയനാട‌് സുൽത്താൻ ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്‌തു. സംഭവത്തിൽ മുൻ ഡിസിസി ജനറൽ സെക്രട്ടറി ഒ എം ജോർജ് (65)നെതിരെ കേസെടുത്തു. നിലവിൽ ഡിസിസി അംഗമായ ജോർജ് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒന്നര വർഷമായി പീഡിപ്പിച്ചതായാണ‌് പരാതി. ഒ എം ജോർജ് ഒളിവിലാണ്. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യക്ക‌് ശ്രമിച്ചിരുന്നു. ഇതേതുടർന്ന‌് പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ‌് ലൈനിൽ പരാതി കൊടുക്കുകയായിരുന്നു. ചൈൽഡ‌് ലൈൻ പ്രവർത്തകരാണ‌് ബത്തേരി പൊലീസിന‌് വിവിരം നൽകിയത‌്. സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത‌് പ്രസിഡന്റാണ‌് ഒ എം ജോർജ‌്. പെൺകുട്ടിയും മാതാപിതാക്കളും ജോർജിന്റെ വീട്ടിൽ ജോലിക്കാരായിരുന്നു. നിലവിൽ ജില്ല മുഴുവൻ പ്രവർത്തന പരിധിയുള്ള ബത്തേരി സഹകരണ അർബൻ ബാങ്കിന്റെ വൈസ് ചെയർമാനും കൂടിയാണ് ജോർജ്. ബലാത്സംഗം, പോക് സൊ, എസ് എം എസ് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഷെവലിയർപട്ടവും ലഭിച്ചയാളാണ് പ്രതി.