സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അധികൃതരുടെ പീഡനങ്ങൾ സഹിക്കവയ്യാതെ കോൺവെന്റ് വിട്ടിറങ്ങി പെൺകുട്ടികൾ

വിമെന്‍ പോയിന്‍റ് ടീം

അധികൃതരുടെ പീഡനങ്ങൾ സഹിക്കവയ്യാതെ കോൺവെന്റ് വിട്ടിറങ്ങി പെൺകുട്ടികൾ. എറണാകുളത്ത് വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ്‌ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ ഇരുപത് പെൺകുട്ടികളാണ് വാർഡന്മാരായ സിസ്റ്റർമാരിൽ നിന്നുമുണ്ടായ മാനസിക പീഡനങ്ങളെത്തുടർന്ന് വെള്ളിയാഴ്ച്ച രാത്രി കോൺവെന്റ് വിട്ടിറങ്ങിയത്. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടലിനെയും, കുട്ടികളെ സുരക്ഷിതരായി സംരക്ഷിച്ചു കൊള്ളാമെന്ന സ്കൂൾ അധികാരികളുടെയും ഉറപ്പിനെയും തുടർന്ന് കുട്ടികളെ വീണ്ടും കോൺവെന്റിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മൊഴി പ്രകാരം വാർഡന്മാരായ രണ്ട് സിസ്റ്റർമാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രി ഒൻപതരയോടെയാണ് അവിടെ താമസിച്ചിരുന്ന ഇരുപത്തിനാല് പെൺകുട്ടികളിൽ ഇരുപത് പേർക്കും കോൺവെന്റിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ഏഴു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ ഇതിൽ ഉൾപ്പെടും. കോൺവെന്റിന്റെ ഗേറ്റ് അടക്കമുള്ള വാതിലുകളുടെ താക്കോൽ കൂട്ടം കാണാതായതിനെത്തുടർന്ന് ദിവസങ്ങളോളം തങ്ങൾക്ക് ഭക്ഷണം തന്നിട്ടില്ലെന്നും ഫാൻ പോലും ഉപയോഗിക്കാൻ സമ്മതിക്കാറില്ലെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു. സിസ്റ്റർമാരിൽ നിന്നുമുണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് കോൺവെന്റിൽ നിന്നും ഇറങ്ങേണ്ടി വന്നതെന്നാണ് കുട്ടികൾ ഒരേ സ്വരത്തിൽ പറയുന്നത്.

നിർധന കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ മാത്രമാണ് ക്രൈസ്റ്റ് കിംഗ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്. സൗജന്യ പഠനവും താമസവുമാണ് ക്രൈസ്റ്റിലുള്ളത്. സാമൂഹ്യപ്രവർത്തകരും മറ്റ് ഉദാരമതികളായ ജനങ്ങളും നൽകുന്ന സംഭവനയിലാണ് കോൺവെന്റ് നടത്തിക്കൊണ്ട് പോകുന്നത്. എന്നാൽ, അതിനെല്ലാം സിസ്റ്റർമാർ കണക്കു പറയാറുണ്ടെന്നും അവരുടെ ഔദാര്യത്തിൽ ഭക്ഷണം കഴിക്കുന്നതിന് കണക്കെയുള്ള കുത്തുവാക്കുകളാണ് കേൾക്കേണ്ടി വരുന്നതെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും