പാകിസ്ഥാനിൽ നടക്കുന്നത് ഇരട്ടത്താപ്പും അനിസ്ലാമികവുമായി കാര്യങ്ങളാണെന്ന് ബേനസീർ ഭൂട്ടോയുടെ മകൾ ബക്തവാർ ബേനസീർ ഭൂട്ടോ. തീവ്രവാദികൾക്ക് രാജ്യത്തെല്ലായിടത്തും സ്വൈരവിഹാരം നടത്താൻ സ്വാതന്ത്ര്യം നൽകുന്ന ഭരണകൂടം റംസാനിൽ ഭക്ഷണം കഴിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നും ബക്തവാർ പറഞ്ഞു. ബേനസീൽ ഭൂട്ടോയുടെ മൂന്ന് മക്കളിൽ ഒരാളാണ് ബക്തവാർ. ട്വിറ്ററിലൂടെ ആയിരുന്നു ബക്തവാറിൻറെ വിമർശനം. ഇത് ഇസ്ലാമല്ല. മലാലയെപ്പോലുള്ളവരെ ആക്രമിച്ചവർ സ്വതന്ത്രരായി നടക്കുന്നു. എന്നാൽ ഇസ്ലാമിൻറെ പേരിൽ കഠിന ശിക്ഷ നടപ്പാക്കുന്നു. ഇതെല്ലാം ശുദ്ധ വിഡ്ഢിത്തമാണെന്നും ബക്തവാർ. Home » Crime » News » Pakistan » World » ലോകം » പാകിസ്ഥാനിലെ റംസാൻ നിയമങ്ങളെ രൂക്ഷമായി വിമർശിച്ച് ബേനസീർ ഭൂട്ടോയുടെ മകൾ പാകിസ്ഥാനിലെ റംസാൻ നിയമങ്ങളെ രൂക്ഷമായി വിമർശിച്ച് ബേനസീർ ഭൂട്ടോയുടെ മകൾ Kvartha TVM Desk about 7 hours ago 0 No comments കറാച്ചി: (www.kvartha.com 13.05.2017) പാകിസ്ഥാനിൽ നടക്കുന്നത് ഇരട്ടത്താപ്പും അനിസ്ലാമികവുമായി കാര്യങ്ങളാണെന്ന് ബേനസീർ ഭൂട്ടോയുടെ മകൾ ബക്തവാർ ബേനസീർ ഭൂട്ടോ. തീവ്രവാദികൾക്ക് രാജ്യത്തെല്ലായിടത്തും സ്വൈരവിഹാരം നടത്താൻ സ്വാതന്ത്ര്യം നൽകുന്ന ഭരണകൂടം റംസാനിൽ ഭക്ഷണം കഴിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നും ബക്തവാർ പറഞ്ഞു. ബേനസീൽ ഭൂട്ടോയുടെ മൂന്ന് മക്കളിൽ ഒരാളാണ് ബക്തവാർ. ട്വിറ്ററിലൂടെ ആയിരുന്നു ബക്തവാറിൻറെ വിമർശനം. ഇത് ഇസ്ലാമല്ല. മലാലയെപ്പോലുള്ളവരെ ആക്രമിച്ചവർ സ്വതന്ത്രരായി നടക്കുന്നു. എന്നാൽ ഇസ്ലാമിൻറെ പേരിൽ കഠിന ശിക്ഷ നടപ്പാക്കുന്നു. ഇതെല്ലാം ശുദ്ധ വിഡ്ഢിത്തമാണെന്നും ബക്തവാർ. 1981ൽ സിയാ ഉൾ ഹഖിൻറെ ഭരണ കാലത്താണ് റംസാൻ നിയമങ്ങൾ നടപ്പാക്കിയത്. പകൽ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാൽ മൂന്ന് മാസം ജയിൽ ശിക്ഷയാണ് നൽകുന്നത്. ഇതിനൊപ്പം പിഴകൂടി ഈടാക്കാനാണ് പുതിയ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് ബക്തവാറിൻറെ വിമർശനം. പരസ്യമായി ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയ്ക്കൊപ്പം 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഹോട്ടലുകൾ നേരത്തേ തുറന്നാൽ 500 രൂപ ഉണ്ടായിരുന്ന പിഴ 25000 രൂപയാക്കി ഉയർത്തി. തിയേറ്ററുകൾക്കും ചാനലുകൾക്കുമുള്ള നിയന്ത്രണവും ശക്തമാക്കി.