മമത ബാനര്‍ജിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി യുവ നേതാവിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ പാർലമെന്‍റിൽ. മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കാമെന്നാണ് യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്ണെയുടെ വാഗ്ദാനം. നിങ്ങൾക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നും ജയ രാജ്യസഭയിൽ ചോദിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ സർക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു. ബംഗാളിലെ ബി.ജെ.പി യുവ മോർച്ച നേതാവ് യോഗേഷ് വാർഷ്നെയാണ് ഹനുമാൻ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിർഭുമിൽ നടത്തിയ റാലിക്കിടെ മമതയുടെ തലക്ക് വിലയിട്ടത്.ജനങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി നേരിടുന്ന മമത രാക്ഷസിയാണ്. ഇത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് മമതയുടെ തലക്ക് 11ലക്ഷം നൽകുമെന്ന് പറയാനാണെന്നും വർഷ്നെ പറഞ്ഞിരുന്നു. സ്ത്രീകൾക്കെതിരെ സംസാരിക്കാൻ ഒരാൾക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്. നിങ്ങൾ രാജ്യത്തെ സ്ത്രീകളെ ഇങ്ങനെയാണോ സംരക്ഷിക്കാൻ പോകുന്നത്. ഒരു മുഖ്യമന്ത്രിക്കെതിരെ ആരും ഇത്തരം പരാമർശം നടത്തരുതെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ പ്രതികരിച്ചു.