മണ്ണിനും ഭാഷയ്‌ക്കും കാടിനും പുഴകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന മലയാളത്തിന്റെ സ്വന്തം പവിഴമല്ലി സുഗതകുമാരി ടീച്ചറെ മനസ്സറിഞ്ഞ് തലസ്ഥാനത്തെ സ്ത്രീ കൂട്ടായ്മ ആദരിച്ചു. വഞ്ചീയൂരിലെ അത്താണിയിലാണ് ഇത്തവണ സ്ത്രീകൂട്ടായ്മ ഒത്തുകൂടിയത്. കവിത ചൊല്ലലും കളിപറയലുമായി മലയാളത്തിന്റെ പ്രിയങ്കരിയായ കവയത്രി,പ്രകൃതിസ്നേഹി....വാത്സല്യ നിധിയായ ടീച്ചറോടൊപ്പം വളരെ ലളിതമായി പവിഴമല്ലി സ്ത്രീ കൂട്ടായ്മ അനുഭവങ്ങള്‍ പങ്കുവെച്ചു.അത്താണിയിലെ അന്തേവാസികള്‍ ക്കൊപ്പം ഭക്ഷണം കഴിച്ച് പവിഴമല്ലി സംഘാടകസമിതി തങ്ങളുടെ സ്നേഹാദരങ്ങള്‍ അറിയിച്ചു.