സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പതിനാറുകാരിയെ എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തി ഗര്‍ഭം അലസിപ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

യുപിയില്‍ പീഡനത്തിന് ഇരയായ 16കാരിയെ പ്രതിയുടെ കുടുംബം നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. പെണ്‍കുട്ടിയുടെ നിലവിളിയെ തുടര്‍ന്നാണ് ഗ്രാമം സംഭവമറിയുന്നത്. യുപിയിലെ ബുലന്ദ്ഷറിലാണ് സംഭവം.അഞ്ച് മാസം മുന്‍പ് മുഹമ്മദ് യൂനസ് എന്ന ഇരുപതുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ട മാതാവ് അടുത്തുള്ള നഴ്‌സിങ് ഹോമില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. 

എന്നാല്‍ മുഹമ്മദിന്റെ മാതാവ് 1000 രൂപ നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഗര്‍ഭഛിദ്രത്തിനെത്തിയ പെണ്‍കുട്ടിയെ കാലുകള്‍ കെട്ടിയിട്ട് എട്ടു മണിക്കൂര്‍ വയറില്‍ അമര്‍ത്തിയാണ് ഭ്രൂണം പുറത്തെടുത്തത്.എന്നാല്‍ മതിയായ പൈസ ലഭിച്ചില്ലെന്ന കാരണത്താല്‍ ചികിത്സ നല്‍കാതെ പെണ്‍കുട്ടിയെ ഡോക്ടര്‍ തടഞ്ഞു വെച്ചു.

എട്ട് മണിക്കൂര്‍ നീണ്ട ഗര്‍ഭം അലസിപ്പിക്കലില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ ഡോക്ടര്‍ പൈസ ആവശ്യപ്പെടുകയായിരുന്നു. പോലീസില്‍ പരാതിപ്പെടും എന്ന് സഹോദരന്‍ പറഞ്ഞതോടെയാണ് പെണ്‍കുട്ടിയെ വിട്ടു നല്‍കിയത്. തുടര്‍ന്ന് ബോധരഹിതയായ പെണ്‍കുട്ടിയേയും ഭ്രൂണവുമായി വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് യൂനസിനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്‌സിങ് ഹോം ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ഹോം പൂട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും