സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പാര്‍ലെജി ബിസ്‌ക്കറ്റ് മാത്രം കഴിച്ച് ജീവിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

പാര്‍ലെയുടെ മുംബൈയിലെ ഫാക്ടറിപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത നിഷേധിച്ച് ബിസ്‌ക്കറ്റ്കമ്പനി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥമായും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ജീവനും ജീവിതവും സമ്പൂര്‍ണ്ണമായി പാര്‍ലെജിയില്‍  അധിഷ്ഠിതമായിരിക്കുന്ന രാമാവയുടെ കാര്യം കഷ്ടത്തിലാവും. കാരണം കര്‍ണാടകയില്‍ ജനിച്ച രാമാവ ഇതുവരെ പാര്‍ലെജിബിസ്‌ക്കറ്റ് മാത്രമേ കഴിച്ചിട്ടുള്ളൂ. 

കര്‍ണാടകയിലെ ബലഗാവിയില്‍ ഗോകാക് താലൂക്കിലെ തലകത്‌നാല്‍ ഗ്രാമത്തില്‍ നിന്നുള്ള യല്ലപ്പയുടെയും യെല്ലവ്വയുടെയും 18 കാരി മകളാണ് രാമാവ. പിറന്നതു മുതല്‍ ഇതുവരെ പാര്‍ലെജി ബിസ്‌ക്കറ്റ്മാത്രമാണ് ആകെ കഴിച്ചിട്ടുള്ള ഭക്ഷണം. പിറന്നപ്പോള്‍ മുതല്‍ മാതാവ് പാര്‍ലെജി നല്‍കിയിരുന്നതിനാല്‍ അത്തന്നെയാണ് ഇവര്‍  ഇപ്പോഴും കഴിക്കുന്നത്. രാമാവയുടെ മറ്റൊരുസഹോദരനാകട്ടെ മറ്റ്ഭ ക്ഷണം നന്നായി കഴിക്കുകയും ചെയ്യുന്നു. 18 വര്‍ഷമായി ഈ പതിവ് തുടരുന്ന രാമാവ ദിവസം ആറു മുതല്‍ ഏഴു പായ്ക്കറ്റ് പാര്‍ലെജി ബിസ്‌ക്കറ്റ് കഴിക്കും. എന്നാല്‍ രാമാവ മറ്റൊരു ഭക്ഷണവും ഇന്നു വരെ രുചിച്ചു നോക്കിയിട്ടു കുടിയില്ലത്രേ.

അതേ സമയം രാമാവയ്‌ക്കൊപ്പം പിറന്ന ഇരട്ടസഹോദരന് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കൃഷിപ്പണിക്കാരായ മാതാപിതാക്കള്‍  രാമാവയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ക ഷ്ടപ്പെടുകയാണ്. സ്വഭാവം മാറ്റാന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയോ മകളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാനോ തയ്യാറായിട്ടുമില്ല.

പിറന്നപ്പോള്‍ മുതല്‍ രാമാവയ്ക്കും ഇരട്ടസഹോദരന്‍ രാമപ്പയ്ക്കും മാതാവ് പാര്‍ലെജി ബിസ്‌ക്കറ്റും പശുവിന്‍ പാലും കുഴച്ച പാനീയമായിരുന്നു നല്‍കിയിരുന്നത്. വളര്‍ന്നപ്പോള്‍ രാമപ്പ ഈ ശീലം മാറ്റുകയും മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുകയും പാല്‍ കുടിക്കല്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ രാമാവയ്ക്ക് പാര്‍ലെജി അല്ലാതെ മറ്റൊന്നും കഴിക്കണമെന്ന് പോലും തോന്നിയിട്ടില്ല. മുതിര്‍ന്നശേഷം രാമാവയെ മറ്റു ഭക്ഷണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല.

വിവാഹം കഴിച്ചുവിട്ടാല്‍  എന്തുചെയ്യുമെന്ന ആശങ്കയാണ് മാ താപിതാക്കള്‍ക്ക് ഇപ്പോള്‍. അതേസമയം രാമാവയെ ഗവേഷണത്തിന് വിഷയമാക്കിയിരിക്കുകയാണ് സ്ഥലത്തെ ഒരു ആശുപത്രി. മറ്റു ഭക്ഷണം നല്‍കാന്‍ ആശുപത്രി നടത്തിയ ശ്രമവും ഫലം കണ്ടിട്ടില്ല. അതേസമയം മതിയായ പോഷണം ശരീരത്തിന് കിട്ടാത്തതിനാല്‍ 18 കാരിയാണെങ്കിലും രാമാവയെ കണ്ടാല്‍ 12 വയസ്സുള്ള കുട്ടിയെ പോലെയാണ് തോന്നുക. ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്ന വാര്‍ത്ത കേട്ട് അഥവാ കമ്പനി നിര്‍ത്തിയാല്‍ താന്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും