സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അസൂയമൂത്ത് നവജാതശിശുവിനെ ആശുപത്രി കെട്ടിടത്തി നിന്ന് താഴോട്ടെറിഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

18 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ താഴോട്ടെറിഞ്ഞ് കൊല്ലാന്‍ ബന്ധുവായ സ്ത്രീയുടെ ശ്രമം. ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ സരിത എന്ന സ്ത്രീയെ പൊലീസ് കേസില്‍ അറസ്റ്റു ചെയ്തത്. യുവതിക്ക് മൂന്നു പെണ്‍കഞ്ഞുങ്ങളായതിനാല്‍ ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി ജനിച്ചതിലുള്ള അസൂയയിലാണ് ഈ ക്രൂരത ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.കുഞ്ഞിനെയുമെടുത്ത് സരിത രണ്ടാനിലയിലെ ആശുപത്രി ഇടനാഴിയിലൂടെ നടക്കുന്നതും. തിരിച്ചുവരുമ്പോള്‍ കയ്യില്‍ കുഞ്ഞില്ലാത്തതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു സരിത. 

ഒന്നുറങ്ങിയതിന് ശേഷം മുലയൂട്ടാനായി കുഞ്ഞിനെ തിരഞ്ഞപ്പോള്‍ കാണാതെ പരിഭ്രമിച്ച അമ്മയുടെ നിലവിളി കേട്ട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രി മുറ്റത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രി ജീവനക്കാരനായ പങ്കജ് കതിയാര്‍ എന്നയാളാണ് കുഞ്ഞ് താഴെ കിടക്കുന്നത് കണ്ടത്. ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ കുഞ്ഞിന് വേണ്ട ചികിത്സ ലഭ്യമാക്കുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും