ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴ വന്‍ ദുരന്തം വിതച്ചിരിക്കുയാണ് ബിഹാറില്‍. ശക്തമായ മഴയില്‍ ഗംഗ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളും വെള്ളത്തിലായി. വീടുകളില്‍ വെള്ളം കയറി വീട്ടുസാമഗ്രികള്‍ ഒഴുകി പോയി വന്‍ നാശനഷ്ടമാണ് വെള്ളപ്പൊക്കം സംസ്ഥാനത്തെ ജനതയ്ക്ക് നല്‍കിയത്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 138ലെത്തി. 1.74 ലക്ഷത്തോളം ആളുകളെ 433 സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വസകേന്ദ്രങ്ങളിലെ ജനങ്ങളുടെ അവസ്ഥയും വളരെ ദയനീയമാണ്. പട്‌നയിലെ മാനറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ തുറന്നിട്ടുള്ളത്. പേരിന് പോലും ഒരു ശൗചാലയമില്ലത്ത ക്യാമ്പുകളാണിവ. ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നദികളില്‍ പോകാന്‍ ഇരുട്ടാക്കുന്നതുവരെ കാത്തിരിക്കേണ്ട ഗതിക്കേടിലാണിവര്‍. ദുരിത ബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ മഹേന്ദര്‍ യാദവ് പറഞ്ഞു. ഇവിടെ അവരുടെ അന്തസിനെ വിഴുങ്ങേണ്ടി വരുന്നു, സ്വകാര്യത ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ''ഞങ്ങളെപ്പോലുള്ള പാവപ്പെട്ട സ്ത്രീകളെ സഹായിക്കാന്‍ ആരുമില്ല, ഇത് ഞങ്ങളുടെ വിധിയാണ്. ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്.''-മാനറിലെ നയതോള ഗ്രാമവാസി മുനിയ ദേവി പറഞ്ഞു. ഡാനപൂരിലുള്ള ഡാല്‍ദേവ് ഇന്റര്‍ സ്‌കൂളിലാണ് ലക്‌നി ദേവിയും കുടുംബവും അഭയം തേടിയിരിക്കുന്നത്. ഒരു ടോയ്‌ലറ്റ് പോലും ഈ സ്‌കൂളിലില്ല. വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ലക്‌നി പറയുന്നു. ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും അവസ്ഥ ഇതിലും മോശമാണ്. ഇവര്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതായി സാമൂഹ്യപ്രവര്‍ത്തകനായ നിഖില്‍ ആനന്ദ് പറഞ്ഞു.