സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സരിത വിളിച്ചിട്ടുണ്ടെന്ന് ബെന്നി ബെഹനാന്‍

വിമെന്‍ പോയിന്‍റ് ടീം

സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ തന്നെ ഒന്നു രണ്ടു തവണ ഫോണില്‍ വിളിച്ച് ചില പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു മാത്രമാണു സരിതയുടെ ഫോണെടുത്തതെന്നു ബെന്നി സോളര്‍ കമ്മിഷനു മൊഴി നല്‍കി. 

ലൈംഗികാരോപണക്കേസില്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കണമെന്നു ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ മൊഴി തെറ്റാണ്. ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ ഒരിക്കലും സരിതയോടു സംസാരിച്ചിട്ടില്ല. ഫെനിയെ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമോ കേസ് സംബന്ധമായോ ഒരു ബന്ധവും ഫെനിയുമായില്ല- ബെഹന്നാന്‍ പറഞ്ഞു.സരിത ജയിലില്‍ വച്ച് ആദ്യം തയാറാക്കിയ കുറിപ്പ് പിന്നീട് നാലു പേജായി ചുരുങ്ങിയതിനു പിന്നില്‍ ഒരിടപെടലും താന്‍ നടത്തിയിട്ടില്ല. ഫെനി, കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ്കുമാര്‍ എന്നിവരുടെ ഫോണിലൂടെ സരിതയുടെ അമ്മയുമായി താന്‍ സംസാരിച്ചതായും ആരോപണങ്ങളില്‍നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടതായും സരിത കമ്മിഷനു നല്‍കിയ മൊഴി തെറ്റാണ്. ഇങ്ങനെയൊരു സംഭാഷണമുണ്ടായിട്ടില്ലെന്നും മെഴിയിലുണ്ട്.

സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഉമ്മന്‍ ചാണ്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. സരിതയെയോ ബിജു രാധാകൃഷ്ണനെയോ നേരില്‍ കണ്ടിട്ടില്ലെന്നും ബെന്നി ബഹനാന്‍ മൊഴി നല്‍കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും