ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14നാണ് പത്തൊമ്പത് കാരിയായ യുവതിയെ ഹത്രാസിൽ നാലുപേർ കൂട്ടബലാത്സംഗം ചെയ്‌തത്.സംഭവത്തിൽ 2 പേർ പൊലീസ് പിടിയിലാണ്. ബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയുടെ നാക്ക് മുറിച്ചെടുത്തിരുന്നു. പിന്നീട് യുവതിയെ അവശനിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശരീരത്തിൽ നിറയെ മുറിവുകളുണ്ട്. അമ്മക്കും സഹോദരനുമൊപ്പം പുല്ലുപറിയ്‌ക്കാൻ പോയതായിരുന്നു യുവതി.അടുത്താരുമില്ലാതിരുന്ന നേരത്ത് പ്രതികൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പെണ്‍കുട്ടിയെ ആദ്യം ഹത്റാസിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായോടെ ഡൽഹി എംയിസിലേക്ക് മാറ്റുകയായിരുന്നു. ക്രൂര പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് ഡോക്ടർമാർ വിശദമാക്കി.