ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ആശുപത്രികളിലെ പ്രസവ വാർഡുകൾ അടച്ചിടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നടപടിയെടുക്കുന്നത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെങ്കിൽ ചികിത്സ കേന്ദ്രം ഒട്ടാകെ അടച്ചിടേണ്ട സാഹചര്യമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ഉണ്ടായത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുണ്ട്.ഗർഭിണികൾ ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ എന്നീ ടെസ്റ്റുകളിൽ ഏതെങ്കിലും ഒന്ന് നടത്തണം. ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ എന്നീ ടെസ്റ്റുകളിൽ ഏതെങ്കിലും ഒന്ന് നടത്തണം. കൊവിഡ് സ്ഥിരീകരിച്ചാൽ രോഗിയെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും.