സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സഹോദരിമാർക്ക്‌ പാസ്‌പോർട്ട്‌ നിഷേധിച്ചു

വിമെന്‍ പോയിന്‍റ് ടീം

കണ്ടാല്‍ നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ്‌ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി. സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികളാണ് ചണ്ഡീഗഢിലെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതരുടെ നടപടിക്കെതിരെ പെണ്‍കുട്ടികള്‍ ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ ഇടപെടലിനു പിന്നാലെ പെണ്‍കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു.

ഞങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയപ്പോള്‍, ഞങ്ങളുടെ മുഖം കണ്ട ശേഷം നേപ്പാളികളെ പോലെ തോന്നുന്നുവെന്ന്  അവര്‍(പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍) രേഖകളില്‍ എഴുതി. ഞങ്ങളോട് പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഞങ്ങള്‍ മന്ത്രി അനില്‍ വിജിനെ സമീപിക്കുകയായിരുന്നു- സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ ഭഗത് ബഹാദൂറിനൊപ്പമാണ് പെണ്‍കുട്ടികള്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്.

അപേക്ഷക നേപ്പാളിയെ പോലെ തോന്നിക്കുന്നുവെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച രേഖകളില്‍ എഴുതിയിരുന്നതായി അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് പെണ്‍കുട്ടികളെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് വിളിപ്പിച്ചെന്നും നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും