പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥിയായി നിഷ ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും നിഷ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ഉന്നയിച്ചതായാണ് സൂചന. അതെ സമയം, നിഷയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിലൂടെ കെ.എം മാണിയുടെ കുടുംബാധിപത്യം തുടരുകയാണെന്ന ശക്തമായ ആരോപണം ഉയരുന്നുണ്ട്. നിഷ അല്ലാതെ വിജയസാധ്യതയുള്ള പൊതു തത്‍പരനായ മറ്റൊരു സ്ഥാനാർഥിയില്ലെന്ന വാദമാണ് നിഷയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നത്. ജോസ് കെ മാണി രാജ്യസഭാ അംഗത്വം നഷ്ടപ്പെടുത്തണ്ട എന്ന പൊതുവികാരം കൂടി മാനിച്ചു കൊണ്ടാണ് നിഷയുടെ പേര് പരിഗണിക്കുന്നത്. ജോസ്.കെ മാണി രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തിയാൽ അത് എൽഡിഎഫിന് ലഭിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.