സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാന്‍സറില്ലാത്ത യുവതിക്ക് കീമോ ചെയ്ത സംഭവം;സ്വകാര്യ ലാബിന്റേയും ഡോക്ടര്‍മാരുടേയും വീഴ്ചയെന്ന് റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

ആലപ്പുഴ സ്വദേശിയായ യുവതിക്ക് കാന്‍സറില്ലാതെ കീമോ തെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ കെ. വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആഭ്യന്തര അന്വേഷണ സമിതി കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് പുറത്തുള്ള അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് ഡോ. കെ. വിശ്വനാഥന്‍ അദ്ധ്യക്ഷനായ കമ്മീഷന്റെ കണ്ടെത്തല്‍.

അപൂര്‍വ രോഗാവസ്ഥ ആയതിനാല്‍ രണ്ടാമതൊരു അഭിപ്രായമായി സര്‍ക്കാര്‍ ലാബിലെ ഫലം കൂടി കാക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പയുന്നു. അതേ സമയം മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കീമോ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോട്ടയത്തെ ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിര്‍ണയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അവ്യക്തമായ റിപ്പോര്‍ട്ട് ആണെന്ന് മനസ്സിലായപ്പോഴെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കാണിക്കാമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രജനിയുടേയും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നാളെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.

കുടശനാട് സ്വദേശി മാര്‍ച്ച് നാലിനാണ് രജനി മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്നത്. മെഡിക്കല്‍ കോളജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സ്വകാര്യലാബിലെ റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍ രജനിക്ക് കാന്‍സറില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിലെ പരിശോധനാഫലം. സംഭവത്തില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും