സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രൂപതകളിലെ ലൈംഗികാതിക്രമങ്ങൾ: ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് മാർപാപ്പയുടെ കൽപ്പന

വിമെന്‍ പോയിന്‍റ് ടീം

സഭാ സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾക്കും അവയെ ഒളിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന നിർണായകമായ കൽപ്പന പുറപ്പെടുവിച്ച് പോപ്പ് ഫ്രാൻസിസ്. ഇത്തരത്തിൽപ്പെട്ട ഏതൊരു സംഭവവും പുരോഹിതന്മാർ ചർച്ച് സുപ്രീരിയർമാരെ അറിയിക്കേണ്ടതാണെന്ന് കൽപ്പന ആവശ്യപ്പെട്ടു. ഇതോടൊപ്പം, ആവശ്യമായ ഘട്ടങ്ങളിൽ വത്തിക്കാന് നേരിട്ട് പരാതി നൽകാമെന്ന സുപ്രധാനമായ നിർദ്ദേശവും ഈ കൽപ്പന മുമ്പോട്ടു വെക്കുന്നുണ്ട്.ലോകത്തെമ്പാടും കത്തോലിക്കാസഭയുടെ പ്രതിച്ഛായയെ വലിയതോതിൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ലൈംഗികാതിക്രമക്കേസുകൾ. 2013ൽ പോപ്പ് ഫ്രാൻസിസ് അധികാരമേറ്റെടുത്ത കാലം മുതൽ ഇത്തരം പ്രശ്നങ്ങൾ നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ ബിഷപ്പുമാർ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നുവരുന്നതിനാൽ രൂപതാതലത്തിൽ തന്നെ പോപ്പിന്റെ ഇടപെടലാവശ്യമാണെന്ന് ലൈംഗികാതിക്രമ ഇരകൾ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

അതെസമയം ഫ്രാന്‍സിസ് മാർപ്പാപ്പ 2013ൽ ജലന്ധർ രൂപതയുടെ ബിഷപ്പായി നിയമിച്ച ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫ്രാങ്കോയെ ഹാജരാക്കുക. കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞയാഴ്ച ഫയലിൽ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേരളാ പൊലീസ് ജലന്ധറിലെത്തി സമൻസ് ഫ്രാങ്കോയ്ക്ക് നേരിട്ട് നൽകിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും