സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കൊട്ടിയൂര്‍ പീഡന കേസ്: ഫാ. റോബിന് 20 വര്‍ഷം കഠിനതടവ്

വിമെന്‍ പോയിന്‍റ് ടീം

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. മൂന്ന് വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവാണ് റോബിൻ വടക്കുംചേരിക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ, 60 വർഷം എന്നുള്ളത് ഒരുമിച്ച് 20 വർഷം കഠിന തടവായി അനുഭവിച്ചാൽ മതിയാകും. 

തലശേരി പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ രണ്ട് മുതൽ ഏഴ് വരെയുള്ള പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാഞ്ഞതിനാൽ അവരെ വെറുതെ വിട്ടു. ഫാദർ തോമസ് തേരകം, തങ്കമ്മ നെല്ലിയാനി,സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ ബെറ്റി, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ അനീറ്റ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 

പെൺകുട്ടിയുടെ മാതാപിതാക്കൾ കള്ളസാക്ഷി നൽകിയെന്ന് തെളിഞ്ഞതിനാൽ അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി കേസിനെ വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് സുരക്ഷാ നൽകേണ്ട ഒരാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവം വളരെ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. ആറ് പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ സ്വാധീനത്തെ തുടർന്ന് പെൺകുട്ടിയും മാതാപിതാക്കളും മൊഴി മാറ്റി പറഞ്ഞിരുന്നു. 

പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഒളിച്ച് കടത്താൻ ശ്രമിച്ച കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ തുടങ്ങിയവാരാന് കേസിലെ രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. തങ്ങളുടെ മേലുള്ള കേസ് തള്ളണമെന്നും പ്രതിപ്പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും കാണിച്ച് കന്യാസ്ത്രീകൾ അടക്കമുള്ള പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. കൊട്ടിയൂർ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പോലീസ് അറസ്റ്റ് ചെയ്ത റോബിൻ വടക്കുംചേരി കഴിഞ്ഞ ഒരു വർഷമായി റിമാൻഡിലാണ്. പെൺകുട്ടി ജൻമം നൽകിയ കുഞ്ഞിന്റെ പിതാവ് റോബിൻ വടക്കുംചേരി തന്നെയാണന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിരുന്നു. 

അതിനിടെ, കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടി വൈദികന് അനുകൂലമായി മൊഴി മാറ്റി നല്‍കിയിരുന്നു. താനും വൈദികനും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റി നല്‍കിയത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. താന്‍ ഫാ.റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ പീഡനം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കോടതിയിൽ തെളിയിക്കാൻ പ്രോസിക്യുഷൻ ശ്രമിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും