സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാതൃഭൂമി കഥാമത്സരത്തില്‍ പുരസ്‌കാര തുക നല്‍കാതെ പറ്റിച്ചുവെന്ന് ആരോപണം: കഥ പിന്‍വലിച്ച് ഒന്നാം സ്ഥാനക്കാരി

വിമെന്‍ പോയിന്‍റ് ടീം

മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ രണ്ട് ലക്ഷം മുതല്‍ പുരസ്‌കാര തുക പ്രഖ്യാപിച്ചതിന് ശേഷം തുക നല്‍കുന്നതില്‍ നിന്നും മാതൃഭൂമി പിന്മാറിയതായി ആരോപണം. കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ സ്‌നേഹ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. അതേസമയം കഥകള്‍ക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ അഴിമുഖത്തോട് പ്രതികരിച്ചു. ചെറുകഥയ്ക്ക് ഏറ്റവും കൂടിയ സമ്മാനത്തുകയുമായി ക ഫെസ്റ്റിവല്‍ എന്ന പരസ്യത്തോടെയാണ് മാതൃഭൂമി കഥാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചത്. ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുള്‍പ്പെടെയുള്ള പരസ്യം ഇപ്പോഴും സാഹിത്യോത്സവത്തിന്റെ വെബ്‌സൈറ്റിലുണ്ട്.

ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വാര്‍ത്ത ഇന്ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാമത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ പത്ത് പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. എഴുത്തുകാരയ ബെന്യാമിനും ആനന്ദ് നീലകണ്ഠനും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സമ്മാനിതമാകാന്‍ നിസ്സംശയം അര്‍ഹമായ ഒരു കഥ പോലും ഇല്ലാത്തതിനാല്‍ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍ നല്‍കുന്നില്ലെന്ന് എംടി വാസുദേവന്‍ നായര്‍ അധ്യക്ഷനും എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ വിധി നിര്‍ണായക സമിതി തീരുമാനമെടുത്തിരുന്നെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയിലാണ് അവസാന പത്ത് പേരില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌നേഹ കഥ മത്സരത്തില്‍ നിന്നും പിന്‍വലിക്കുന്നതായും തന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിനും അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരിക്കുന്നത്.

ഇന്നലെ സംവാദത്തിന് ക്ഷണിച്ചുവെന്നും എന്നാല്‍ കേരളത്തിലില്ലാത്തതിനാല്‍ ഒരു സുഹൃത്തിനെയാണ് അയച്ചതെന്നും ഇവര്‍ പറയുന്നു. അവിടെ ചെന്നപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. അതും ഒരു മരച്ചുവട്ടില്‍ എല്ലാവരെയും വിളിച്ചിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിട്ടയയ്ക്കുകയായിരുന്നു. മൂന്നേ മുക്കാല്‍ ലക്ഷം രൂപയുടെ സമ്മാനമാണ് ഒരുമാസം മുമ്പ് ചെയ്ത പരസ്യത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തില്‍ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും സ്‌നേഹ പറയുന്നു. അതിനാല്‍ വെജിറ്റേറിയന്‍ സമരങ്ങള്‍ എന്ന തന്റെ കഥ പിന്‍വലിക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും