കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി ജി ജോർജ് എംഎൽഎയെ നിയമസഭാ സദാചാരകമ്മിറ്റിയിൽനിന്ന് പുറത്താക്കി. എ പ്രദീപ്കുമാർ അധ്യക്ഷനായ സമിതിയാണ് പുറത്താക്കിയത്. ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ സദാചാര സമിതിയിൽ ഉള്‍പ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയാണ് പി സി ജോര്‍ജ് അധിക്ഷേപിച്ചത‌്. സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്.കന്യാസ്‌ത്രിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയായ ബിഷപ്പിനെ ന്യായീകരിച്ചാണ് പി സി ജോർജ് കന്യാസ്‌ത്രീയെ മോശം വാക്കുകൾകൊണ്ട് അധിക്ഷേപിച്ചത്.