സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അപര്‍ണ ശിവകാമിയുടെ വീടാക്രമണം; പ്രതിപ്പട്ടികയില്‍ അപര്‍ണയും

വിമെന്‍ പോയിന്‍റ് ടീം

അപര്‍ണ ശിവകാമിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയതിനെത്തുടര്‍ന്നായിരുന്നു അപര്‍ണയുടെ കോഴിക്കോട്ടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധമറിയിക്കാനായി കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒന്‍പതു പേരെ പ്രതിയാക്കിക്കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. ആക്രമണം നേരിട്ട അപര്‍ണയും പ്രതിഷേധം നടത്തിയ കേസില്‍ പ്രതിയാണ്.

നവംബര്‍ 22 പുലര്‍ച്ചെയാണ് അപര്‍ണയുടെ വീടിനു നേരെ ആക്രമണമുണ്ടാകുന്നത്. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും അപര്‍ണയുടെ മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നവംബര്‍ 23നാണ് ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തുന്നത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നിന്നുമാരംഭിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലേക്ക് ജാഥ നടത്തുകയും കൂടിയിരുന്ന് പ്രതിഷേധമറിയിക്കുകയുമായിരുന്നു സംഘം.

വീടിനെതിരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പ്രതിഷേധം നടത്തിയെന്ന കുറ്റത്തിന് അപര്‍ണയെയടക്കം പ്രതിചേര്‍ത്ത് കേസെടുത്ത നടപടിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പ്രതിഷേധപരിപാടിക്ക് പൊലീസിന്റെ അനുമതിയില്ലായിരുന്നോ എന്ന് സംശയമുണ്ടെന്നും, എന്നാല്‍ ജാഥയില്‍ പങ്കെടുക്കാത്ത താനടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും അപര്‍ണ ശിവകാമി പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും