സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'ഡബ്ല്യുസിസി'യ്ക്ക് മറുപടിയുമായി 'എഎംഎംഎ'

വിമെന്‍ പോയിന്‍റ് ടീം

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കോടതി വിധി വരും വരെ നിരപരാധിയാണെന്ന് താര സംഘടനയായ എഎംഎംഎ. ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് എഎംഎംഎയുടെയും നിലപാട്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന നിലപാട് സംഘടന കൈക്കൊണ്ടിട്ടില്ലെന്നും എഎംഎംഎ വ്യക്തമാക്കി. 

കോടതിവിധിക്കു മുൻപ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ പാടില്ലെന്നായിരുന്നു പൊതു അഭിപ്രായം. എക്സിക്യൂട്ടീവിലും ഈ അഭിപ്രായത്തിനായിരുന്നു മുൻതൂക്കമെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ് അറിയിച്ചു. സംഘടനയിൽ നിന്ന് രാജിവച്ച് പുറത്ത് പോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഇക്കാര്യം പ്രസിഡൻ്റ് മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചതാണെന്നും ജഗദീഷ് വിശദമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും എഎംഎംഎ അറിയിച്ചു. 

ശനിയാഴ്ച ഡബ്ല്യുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം.എ നേതൃത്വത്തിനെതിരേ നടിമാര്‍ ആഞ്ഞടിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിശദീകരണവും മറുപടിയുമായി എഎംഎംഎ രംഗത്തെത്തിയിരിക്കുന്നത്. 

എഎംഎംഎ സംഘടന പ്രതിയെ സംരക്ഷിച്ച് ഇരയെ ഒറ്റപ്പെടുത്തുന്ന നടപടിയെ നടിമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചര്‍ച്ചയ്ക്ക് വിളിച്ചത് തെറ്റു തിരുത്താനാകുമെന്നാണ് ധരിച്ചിരുന്നതെന്നും എന്നാൽ അവരുടെ ഭാഗത്തെ തെറ്റിനെ വീണ്ടും ന്യായീകരിക്കാനും തങ്ങളെ കുറ്റപ്പെടുത്താനുമാണ് എഎംഎംഎ നേതൃത്വം ശ്രമിച്ചതെന്നും നടിമാര്‍ തുറന്നടിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും