സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രിയങ്കയെ സ്വാഗതം ചെയ്ത് ദിഗ്‌വിജയ് സിംഗ്

വിമെൻ പോയിന്റ് ടീം

പ്രിയങ്കാ ഗാന്ധി വധ്രയുടെ രാഷ്ട്രീയ പ്രവേശനത്തെ പാര്‍ട്ടി അനുകൂലിക്കുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അവര്‍ തന്നെയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള കഴിവ് പ്രിയങ്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയെ സംബന്ധിച്ച് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് സിംഗ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി, അമേത്തി മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത് അവരുടേയും കുടുംബത്തിന്‍റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

മുന്‍ പ്രധാനമന്ത്രി കൂടിയായ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി കാഴ്ചയില്‍ വളരെയേറെ സാമ്യമുണ്ടെങ്കിലും അവരുടെ കഴിവുകള്‍ പ്രിയങ്കയ്ക്ക് ഉണ്ടോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മികച്ച നേതാവായി വളര്‍ന്നു വരാനുള്ള കഴിവ് പ്രിയങ്കയ്ക്ക് ഉണ്ട്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കുന്ന കാര്യത്തില്‍ സോണിയാ ഗാന്ധിയാണ് തീരുമാനമെടുക്കേണ്ടത്. അനുയോജ്യമായ സമയത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഇത് നീണ്ടുപോകുന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കുന്നില്ല-സിംഗ് വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും