ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സിഐടിയു മലയാളി വനിതാ നേതാവ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍. കോട്ടയം പാല സ്വദേശി എ.ആര്‍. സിന്ധുവിനെയാണ് കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്. അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സിന്ധു.കോട്ടയം പൊൻകുന്നം സ്വദേശിയാണ് എ ആർ സിന്ധു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്‌ട്രീയത്തിലെത്തിയത്. വാഴൂർ എൻഎസ്‌എസ് കോളേജ് വിദ്യാർഥിയായിരുന്ന കാലം മുതൽ എസ്‌എഫ്‌ഐയിൽ സജീവമായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് എ ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആർ സിന്ധു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.