നേപ്പാൾ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിന്ധ്യാദേവി ഭണ്ഡാരി രണ്ടാം തവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യൽ ഇലെക്ഷനിൽ നേപ്പാളി കോൺഗ്രസ് സ്ഥാനാർഥി കുമാരി ലക്ഷ്മി റായിയെ ആണ് ബിന്ദ്യാദേവി വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.. ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുഎംഎൽ ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ് സെന്റർ) എന്നിവയുടെ സംയുക്ത സ്ഥാനാര്ഥിയായാണ് അമ്പത്താറുകാരിയായ ബിന്ദ്യാദേവി ഭണ്ഡാരി മത്സരിച്ചത്. 26,921 ഇലക്ടറൽ കോളജ് അംഗങ്ങളുടെ വോട്ടുനേടിയയാണ് ബിന്ധ്യ ദേവിയുടെ വിജയം . നേപ്പാളി കോൺഗ്രസ് സ്ഥാനത്തിന് കുമാരി കുമാരി ലക്ഷ്മി റായിക്ക് 11,428 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത് .