സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹാന്‍ഡ് പമ്പ് മെക്കാനിക്കായ ഒരു സ്ത്രീ

വിമെന്‍ പോയിന്‍റ് ടീം

അരാവലി പര്‍വ്വതനിരകളുടെ ഇടയിലാണ് രാജസ്ഥാനിലെ ഉദയ്‍പൂര്‍ ജില്ലയിലെ പഡുണ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിലെ 90% പേരും ഉപജീവനത്തിനായി ക‌ൃഷി ചെയ്യുന്നവരാണ്. മിക്കവാറും ആള്‍ക്കാരുടെ ദിവസച്ചെലവ് ഇരുപത് രൂപയില്‍ താഴെയും. ഭാഗികമായി മാത്രം വൈദ്യുതീകരിച്ച ഗ്രാമത്തില്‍ വെള്ളം അടക്കമുള്ള പല അടിസ്ഥാനസൌകര്യങ്ങളുടെയും കുറവുണ്ട്. വീട്ടുപണികള്‍, കൃഷി, കൈത്തൊഴിലുകള്‍, കന്നുകാലിമേയ്ക്കല്‍ തുടങ്ങിയവയാണ് സ്ത്രീകളുടെ ജോലി. പുരുഷനും സ്ത്രീക്കും ഇടയിലുള്ള സാമൂഹികവും സാംസ്കാരികവുമായ അസമത്വം ഇവിടെ വളരെ കൂടുതലാണ്.

ഇത്തരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളില്‍, വ്യക്തിപരമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്ച് ഒരു വനിതാ മെക്കാനിക്ക് ഒറ്റയ്ക്ക് പിടിച്ചുനില്ക്കുന്നു. ഗ്രാമത്തിലേക്ക് കുടിവെള്ളം നല്കുന്ന ഹാന്‍ഡ് പമ്പുകള്‍ എല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ ഉറപ്പുവരുത്തുന്നു. 52 വയസ്സുള്ള മീരാബായ് മീണ എന്ന ഹാന്‍ഡ് പമ്പ് മെക്കാനിക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പൊതുവെ പുരുഷന്മാരുടേതെന്ന് കണക്കാക്കപ്പെടുന്ന തൊഴിലാണിത്.അഞ്ചു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഝാബ്ല, പഡുണ എന്നീ രണ്ട് പഞ്ചായത്തുകളിലാണ് മീരാബായി സേവനം അനുഷ്ഠിക്കുന്നത്.ജലനിരപ്പു കുറയുന്ന വേനല്‍ക്കാലത്താണ് അവരുടെ സേവനം കൂടുതല്‍ ആവശ്യമാവുന്നത്. ചിലപ്പോള്‍ അവര്‍ ഞായറാഴ്ചയും ജോലി ചെയ്യും. 

മെച്ചപ്പെട്ട ആരോഗ്യത്തിനായി വെള്ളത്തിന്റെ ആവശ്യകതയും, കുടിവെള്ളത്തിനായി സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും തിരിച്ചറിഞ്ഞ് മീരാബായി ഹാന്‍ഡ് പമ്പ് മെക്കാനിക് ആയി പരിശീലനം നേടാന്‍ തീരുമാനിച്ചു. 1990കളിലെ മൂന്നുമാസത്തെ പരിശീലനത്തിനു ശേഷം അവര്‍ ഹാന്‍ഡ് പമ്പുകള്‍ ശരിയാക്കിത്തുടങ്ങി.

നാലുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം അവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടമായി. അയാളുടെ രണ്ടാംഭാര്യയായിരുന്നു മീരാബായി. പുനര്‍വിവാഹത്തിന് അനുമതി കൊടുക്കുന്ന ദക്ഷിണരാജസ്ഥാനിലെ ഒരു ആചാരമായ ‘നാത’അനുഷ്ഠിക്കാന്‍ ആദ്യഭാര്യയെ തെരഞ്ഞെടുത്തു. മീരാബായിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ പഡുണയിലെ സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിതയായി.ടാക്സിയല്ലാതെ പ്രാദേശിക യാത്രാസൌകര്യങ്ങള്‍ കാര്യമായി ഇല്ല.മീരാബായിക്ക് തന്റെ ഭാരമേറിയ ഉപകരണങ്ങളുമായി മൈലുകളോളം നടക്കേണ്ടിവന്നു. ആ ഉള്‍പ്രദേശങ്ങളില്‍ സ്ത്രീകള്‍ ജോലിക്കായി വീട്ടില്‍നിന്ന് പുറത്തുപോകാറില്ല. അങ്ങനെ പോകുന്നവര്‍ സ്വഭാവഹത്യക്ക് ഇരയാകുകയാണ് പതിവ്. 
അത് വകവെക്കാതെ അവര്‍ ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തു. ഇപ്പോള്‍ പുരുഷന്മാരും സ്ത്രീകളും അവരുടെ ജോലിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും