ബിസിനസുകാരെയും വ്യവസായികളെയും സ്ത്രീകളെ ഉപയോഗിച്ചു വശീകരിച്ചു ചിത്രങ്ങൾ പകർത്തിയ ശേഷം ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടുന്ന സെക്സ് റാക്കറ്റ് സംഘം പിടിയിൽ. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉള്‍പ്പെട്ട പുരുഷൻമാരും സ്ത്രീകളുമുൾപ്പെട്ട സംഘമാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ജില്ലയിലെ സമ്പന്നനായ ബിസിനസുകാരനെ കൊല്ലത്തെ ഹോട്ടലിൽ എത്തിച്ചു സ്ത്രീക്കൊപ്പം നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമത്തിനിടെയാണു സംഘം പിടിയിലായത്. ബിസിനസുകാരന്‍റെ സ്ഥാപനത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെയാണു സെക്സ് റാക്കറ്റിനെ വലവീശി പിടിക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ഇരുവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ പ്രതികൾ കുടുംബാംഗങ്ങൾക്കു ഫോട്ടോകൾ അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു ബിസിനസുകാരന്‍റെ എടിഎം കാർഡ് കൈവശപ്പെടുത്തിയ സംഘം നഗരത്തിലെ എടിഎമ്മിൽ നിന്നു രണ്ടു തവണയായി 80,000 രൂപ പിൻവലിച്ചു.അക്കൗണ്ടിലെ പണം തീർന്നതോടെ സെക്സ് റാക്കറ്റ് സംഘം രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. തുടർന്നാണു സിറ്റി പൊലീസ് കമ്മിഷണർക്കു ബിസിനസുകാരൻ പരാതി നൽകിയത്.പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം പണം നൽകാമെന്നു ബിസിനസുകാരൻ പ്രതികളോടു സമ്മതിച്ചു.ഇതു വിശ്വസിച്ചു പണം വാങ്ങാൻ എത്തിയപ്പോൾ തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടുന്നു.ഇതിലൊരാളെ കോഴിക്കോട്ടു നിന്നാണു പിടികൂടിയത്.