മുതിര്‍ന്ന പത്രപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത തന്നെയെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സനാതന്‍ സന്‍സ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുധാകര്‍ റെഡ്ഡി സനാതന്‍ സന്‍സ്തയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.