അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാന്‍ ശിരോവസ്ത്രം ധരിച്ച് എത്തുന്ന മുസ്ലീം പെണ്‍കുട്ടികളെ അനുവദിക്കണമെന്ന് ഹൈക്കോടതി.പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള സി ബി എസ് ഇ ക്കാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക് നിർദേശം നല്കിയത്.ഇതിനെ തുടര്‍ന്ന് പരീക്ഷയ്ക്ക് ഒരു മണിക്കുര്‍ മുന്‍പ് ഹാളിലെത്തി നിയമാനുസൃതമായ പരിശോധനയ്ക്ക് വിധേയരായിരിക്കണം എന്ന് സി ബി എസ് ഇ സര്‍ക്കുലര്‍ പുറത്തിറക്കി. ശിരോവസ്ത്രം ധരിച്ച് എത്തുന്നവരെ മുന്‍പ് പരീക്ഷാഹാളില്‍ കയറ്റാതിരുന്നത് വിവാദമായതിനെത്തുടര്‍ന്ന് തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയിരുന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പരാതികൂടാതെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടികളും ഉടനടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.