സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ വോട്ട് പിടിക്കാന്‍ വേണ്ടി മാത്രമെന്ന് ബര്‍ഖ ശുക്ല സിംഗ്

വിമെന്‍പോയിന്‍റ് ടീം

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് സ്ത്രീകള്‍ വോട്ട് പിടിക്കാന്‍ വേണ്ടി മാത്രമെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബര്‍ഖ ശുക്ല സിംഗ്. 
പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം ബര്‍ഖ രാജി വച്ചു. മാക്കന്‍ തങ്ങളെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പരാതിപ്പെട്ടപ്പോള്‍ രാഹുലിന്റെ ഓഫിസിലുള്ളയാള്‍ പറഞ്ഞതു വിഷയം അജയ് മാക്കനുമായി ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു എന്നും ബര്‍ഖ പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.

ഇതേത്തുടര്‍ന്ന് അഞ്ച് ജില്ല പ്രസിഡന്റുമാരും 75 ബ്ലോക്ക് പ്രസിഡന്റുമാരും സംഘടനയില്‍നിന്നു വിട്ടുപോയി. ഇതില്‍ ഒരാള്‍ അജയ് മാക്കനെതിരെയും ശോഭ ഓസയ്‌ക്കെതിരെയും പരാതിപ്പെട്ടിട്ടുണ്ടെന്നും ബര്‍ഖ ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന പാര്‍ട്ടി, സ്ത്രീകളെ വോട്ട് ശേഖരിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായി ഒന്നും ചെയ്യുന്നില്ലന്നും ബര്‍ഖ ആരോപിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും