സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

70 പെണ്‍കുട്ടികളെ നഗ്നരാക്കി വാര്‍ഡന്റെ ആര്‍ത്തവ പരിശോധന

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വനിതാ വാര്‍ഡന്‍ 70ഓളം കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവം ഉണ്ടോയെന്ന് പരിശോധിച്ചതായി പരാതി. കുളിമുറിയില്‍ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താനായിരുന്നു വാര്‍ഡന്റെ ഹീന പ്രവൃത്തി. നഗ്നരാക്കി കുട്ടികളെ ക്ലാസ് മുറിയില്‍ ഇരുത്തിയെന്നും ആരോപണമുണ്ട്. പരാതിയെ തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്റ് ചെയ്തു.

മുസാഫര്‍നഗറിലെ കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് നടുക്കുന്ന സംഭവം. തന്നെ അനുസരിച്ചില്ലെങ്കില്‍ വലിയ ദൂഷ്യമുണ്ടാകുമെന്ന് വാര്‍ഡന്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതായി ജില്ലാ വിദ്യാഭ്യാസ അധികൃതന് നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ പറയുന്നു. സംഭവം വിവാദമായതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി ജില്ലാ വിദ്യാഭ്യാസ അധികൃതന്‍ ചന്ദ്രകേശ് യാദവ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. വാര്‍ഡനെ ഉടന്‍ തല്‍സ്ഥാനത്ത് നിന്നും നീക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ആരോപണങ്ങളെല്ലാം വാര്‍ഡന്‍ നിഷേധിച്ചു. ആരോടും വസ്ത്രമഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. പഠന കാരങ്ങളില്‍ താന്‍ കര്‍ക്കശ നിലപാടുകാരിയാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് തന്നെ ഇഷ്ടമല്ല. തന്നെ ഇവിടെ നിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാരുടെ ഗൂഢാലോചനയാണ് സംഭവമെന്നും അവര്‍ ആരോപിച്ചു. കുളിമുറിയുടെ നിലത്ത് രക്തക്കറയുണ്ടായിരുന്നു. ചെറിയ കുട്ടികളായതിനാല്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ പറയാന്‍ മടിക്കും. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും വാര്‍ഡന്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും