സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറുന്നതാണ് നല്ലതെന്ന് മനേക

വിമെന്‍പോയിന്‍റ് ടീം

പെണ്‍കുട്ടികള്‍ വൈകീട്ട് ആറ് മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറുന്നതാണ് നല്ലതെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി വനിതാ ഹോസ്റ്റലുകളില്‍ ഇത്തരത്തിലുള്ള സമയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അനിവാര്യമാണെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനായി ശക്തമായി വാദിക്കുന്നവരില്‍ ഒരാളാണ് മനേക ഗാന്ധി.

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഹോര്‍മാണ്‍പരമായ മാറ്റങ്ങള്‍ വെല്ലുവിളിയുണ്ടാക്കുന്നു. ഇതുണ്ടാക്കുന്ന സ്ഫോടനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഇത്തരമൊരു ‘ലക്ഷ്മണരേഖ’ സഹായിക്കുമെന്നും മനേക പറഞ്ഞു. ആണ്‍കുട്ടികള്‍കള്‍ക്കും സമയ നിയന്ത്രണം വേണം. ആറ് മണിക്ക് ശേഷം ക്യാപസില്‍ അലഞ്ഞ് നടക്കാന്‍ അവരെ അനുവദിക്കുന്നത് എന്തിനാണ്? അവര്‍ ഹോസ്റ്റലില്‍ കയറി പഠനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യട്ടെയെന്നും അവര്‍ പറഞ്ഞു. 

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാ കോളേജുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അത് പറ്റില്ല എന്നായിരുന്നു അവരുടെ മറുപടി. ‘പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഗെയിറ്റില്‍ രണ്ടു ബീഹാറി ജീവനക്കാര്‍ ആയുധവുമായി നിന്നാല്‍ പോര. എല്ലാത്തിനും സമയനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ. ലൈബ്രറിയിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി രണ്ട് രാത്രികള്‍ വീതം കൊടുക്കുകയാണ് വേണ്ടത്.’ -മനേക ഗാന്ധി പറഞ്ഞു. 

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി എന്‍.ഡി.ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനേക ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയവനിതാ നയം അഴിച്ചു പണിയുന്നതിന് മുന്‍കൈയെടുത്തയാളാണ് മനേക ഗാന്ധി. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നാണ് അന്ന് മനേക ഗാന്ധി പറഞ്ഞിരുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും